നീതിമാൻ്റെ സന്തതി

December-2023

ദൈവം തന്നെ പോഷിപ്പിച്ചത് താൻ യിശ്ശായിയുടെ മകനായതുകൊണ്ടല്ല സർവ്വശക്തനായ യഹോവയുടെ മകനായതുകൊണ്ടാണ് എന്ന അർത്ഥത്തിലാണ് ദാവീദ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നു വ്യക്തമാണ്. 89 സങ്കീർത്തനത്തിൻ്റെ 20 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. വാക്യം 26 (“അവൻ എന്നോട്; നീ എൻ്റെ പിതാവ്, എൻ്റെ ദൈവം, എൻ്റെ രക്ഷയുടെ പാറ…”). ദാവീദ് തൻ്റെ ദൈവത്തെ ‘എൻ്റെ പിതാവേ’ എന്ന് വിളിച്ചു എന്നാണ് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്


        സങ്കീർ. 37:25 “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാത്തതും അവൻ്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല”
         തൻ്റെ വാർദ്ധക്യനാളുകളിൽ ദാവീദ് രചിച്ചിട്ടുള്ള ഒരു സങ്കീർത്തനമാണ് ഇത്. അതുകൊണ്ട് തൻ്റെ കഴിഞ്ഞുപോയ നാളുകളെ, ഏകദേശം 70 വർഷങ്ങൾ പിന്നിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രസ്താവന ദാവീദ് നടത്തുന്നത്. ഈ വാക്യത്തിന് രണ്ടു വശങ്ങളുണ്ട്. നീതിപ്രവർത്തികൾ ചെയ്തു ജീവിക്കുന്ന നീതിമാനായ ഒരു വ്യക്തിയെക്കുറിച്ചും അവൻ്റെ സന്തതിയെക്കുറിച്ചുമാണ് ഈ വാക്യം സൂചിപ്പിക്കുന്നത് എന്ന ഒരു വശവും; നീതിമാനായ ദൈവത്തിൻ്റെ മക്കൾക്ക് ആഹാരം ഇരക്കേണ്ടി വരില്ല എന്ന ആത്മീയ വശവും ഈ വാക്യത്തിനുണ്ട്.
           തൻ്റെ പിതാവായ യിശ്ശായി ഒരു നീതിമാനായിരുന്നതുകൊണ്ട് ജീവിതത്തിൽ തനിക്ക് ആരോടും ആഹാരം ഇരക്കേണ്ടതായി വന്നിട്ടില്ല എന്ന അർത്ഥത്തിലല്ല ദാവീദ് ഈ വാക്കുകൾ എഴുതിയിരിക്കുന്നത്. മാത്രമല്ല ദാവീദിൻ്റെ പിതാവായ യിശ്ശായി ഒരു നീതിമാനായിരുന്നു എന്ന് വേദപുസ്തകത്തിൽ എങ്ങും രേഖപ്പെടുത്തിയതായി കാണുന്നുമില്ലല്ലോ. ഉദാഹരണത്തിന് നീതിമാൻ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ചില പേരുകൾ ഞാൻ ഓർമ്മിപ്പിക്കാം.
നീതിമാനായ ലോത്ത് (2 പത്രൊസ് 2:8)
നീതിമാനായ ഹാബേൽ (എബ്രായർ 11:40, മത്തായി 23:35)
നീതിമാനായ കൊർന്നേല്യൊസ് (അപ്പൊ. പ്രവ. 10:22)
നീതിമാനായ അരിമത്യയിലെ യോസേഫ് (ലൂക്കൊസ് 23:50)
നീതിമാനായ യോസേഫ് (മത്തായി 1:19)
നീതിമാനായ യെരുശലേമിലെ ശിമ്യോൻ (ലൂക്കൊസ് 2:25)
            ഇതുപോലെ നീതിമാൻ എന്ന വിശേഷണം നൽകി വേദപുസ്തകത്തിൽ പേരുരേഖപ്പെടുത്തിയവരുടെ പട്ടികയിൽ എങ്ങും ദാവീദിൻ്റെ പിതാവായ യിശ്ശായിയുടെ പേര് ഉള്ളതായി കാണുന്നില്ല. അതുകൊണ്ട് ദൈവം തന്നെ പോഷിപ്പിച്ചത് താൻ യിശ്ശായിയുടെ മകനായതുകൊണ്ടല്ല സർവ്വശക്തനായ യഹോവയുടെ മകനായതുകൊണ്ടാണ് എന്ന അർത്ഥത്തിലാണ് ദാവീദ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നു വ്യക്തമാണ്. 89 സങ്കീർത്തനത്തിൻ്റെ 20 മുതലുള്ള വാക്യങ്ങൾ വായിക്കുമ്പോഴാണ് ഈ കാര്യം കൂടുതൽ വ്യക്തമാകുന്നത്. വാക്യം 26 (“അവൻ എന്നോട്; നീ എൻ്റെ പിതാവ്, എൻ്റെ ദൈവം, എൻ്റെ രക്ഷയുടെ പാറ…”). ദാവീദ് തൻ്റെ ദൈവത്തെ ‘എൻ്റെ പിതാവേ’ എന്ന് വിളിച്ചു എന്നാണ് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
    ആകയാൽ, ദൈവം തൻ്റെ പിതാവായതുകൊണ്ടും ആ പിതാവായ ദൈവം നീതിമാനായതുകൊണ്ടും അവൻ്റെ സന്തതിയായ ഞാൻ ഒരിക്കലും അപ്പം ഇരക്കുവാൻ അവൻ സമ്മതിക്കില്ല എന്നുമാണ് ദാവീദ് പറയുന്നതിൻ്റെ സാരം (…അവൻ്റെ സന്തതി ആഹാരം ഇരക്കുന്നതു ഞാൻ കണ്ടിട്ടില്ല)
.
*ദൈവം നീതിമാൻ* : സങ്കീർത്തനങ്ങൾ 11:7, ആവർത്തനം 32:4, സങ്കീർത്തനങ്ങൾ 129:4, ദാനിയേൽ 9:14, സങ്കീർത്തനങ്ങൾ 145:17, യോഹന്നാൻ 17:25, ………
*യേശു ക്രിസ്തു നീതിമാൻ* : 1 യോഹ. 1:9, 2:1, യാക്കോബ് 5:6, അപ്പൊ. പ്രവ. 3:14, ലൂക്കൊസ് 23:47, മത്തായി 27:19, 24, …..
*നാം ദൈവത്തിൻ്റെ മക്കൾ* (യേശുവിൻ്റെ മക്കൾ)
1 യോഹ. 3:1 “കാൺമിൻ നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു”
യോഹന്നാൻ 1:12 “അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”
റോമർ 8:15 “..ദാസ്യത്തിൻ്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ്റെ ആത്മാവിനെ അത്രേ പ്രാപിച്ചത്”
2 കൊരി. 6:18 “നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു”
        ഇനിയും നിരവധി വാക്യങ്ങൾ വേദപുസ്തകത്തിൽ നിന്ന് എഴുതുവാൻ കഴിയും, അവ എല്ലാത്തിൻ്റെയും ആകെ തുക ഇതാണ്. (ദൈവം : നീതിമാൻ, ദൈവമക്കൾ : നീതിമാൻ്റെ മക്കൾ) അതായത്, സ്വർഗ്ഗസ്ഥനായ ദൈവം നമ്മുക്ക് പിതാവും (മത്തായി 6:9) ആ സ്വർഗ്ഗീയ പിതാവ് നീതിമാനുമാകയാൽ അവൻ്റെ മക്കളായ നമ്മൾ ആഹാരം ഇരക്കുവാൻ ഒരിക്കലും അവിടുന്ന് സമ്മതിക്കില്ല. സ്തോത്രം !
*പ്രാർത്ഥന*
      സ്വർഗ്ഗീയ പിതാവേ, അവിടുന്ന് എൻ്റെ പിതാവായി സ്വർഗ്ഗത്തിൽ ഉള്ളതുകൊണ്ടും, അവിടുന്ന് നീതിമാനായിരിക്കുന്നതുകൊണ്ടും സ്തോത്രം ചെയ്യുന്നു. ഇന്ന് എന്നോട് അരുളിച്ചെയ്ത് ഓർമ്മിപ്പിച്ച ഈ പ്രത്യാശയുടെ വചനങ്ങൾക്കായി നന്ദി പറയുന്നു. നാൾതോറും അങ്ങയുടെ പോഷണത്തിലും പരിപാലനത്തിലും ആയിരിപ്പാൻ എനിക്കു കൃപ നൽകേണമേ
യേശു ക്രിസ്തുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. *ആമേൻ*
ദൈവം നിങ്ങളെ അനുഗ്രഹിക്കേണ്ടതിനായി പ്രാർത്ഥിച്ചുകാണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ബ്രദർ ഷൈജു ജോൺ (9424400654)
*കുറിപ്പ്:*
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായും, കൃമമായും ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”