ഒരുത്തൻ നിങ്ങളുടെ ഇടയിൽ നിൽക്കുന്നുണ്ട്

February-2026

ഗൊല്യാത്തിലും ശക്തനായവൻ, അപ്പൊ. പൌലൊസ് പറയുന്നതുപോലെ, ധന്യനായ ഏകാധിപതിയും, രാജാധിരാജാവും, കർത്താധികർത്താവുമായ (1 തിമൊ. 6:15) യേശുക്രിസ്തു നമ്മുടെ ഇടയിൽ നിൽക്കുന്നതുകൊണ്ട് ഒരു ശത്രുവിനും അവനെ താണ്ടി നമ്മുടെ അടുത്തുവരുവാൻ കഴിയില്ല. ഒരു രോഗത്തിനും നമ്മെ കീഴ്പ്പെടുത്താൻ സാധിക്കില്ല, ഒരു ശക്തിക്കും നമ്മെ അപായപ്പെടുത്താൻ ഒക്കില്ല. ഈ ദിവസം ദൈവാത്മാവിന് നമ്മോട് പറയാനുള്ള സന്ദേശം ഇതാണ്. കർത്താവ് നടുവിലുണ്ട്. ഏതു വിഷയമായിക്കൊള്ളട്ടെ, ഏതു തടസ്സമായിക്കൊള്ളട്ടെ, എത്ര വലിയ ശത്രുവായിക്കൊള്ളട്ടെ.. ഭയപ്പെടേണ്ട, അതിനും നമുക്കും ഇടയിലായി കർത്താവ് നിൽക്കുന്നുണ്ട്.


      യോഹ. 1:26 “..ഒരുത്തൻ നിങ്ങളുടെ ഇടയിൽ നിൽക്കുന്നുണ്ട്
      മത്തായി 18:20 “രണ്ടോ മൂന്നോ പേർ എൻ്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ടു..”
         കർത്താവ് തൻ്റെ ജനത്തിൻ്റെ നടുവിലുണ്ട്. അവരുടെ നടുവിൽ എക്കാലവും താൻ ഉണ്ടായിരിക്കണമെന്ന ആഗ്രഹംകൊണ്ടാണ് ഒരിക്കൽ യഹോവയായ ദൈവം മോശെയോട് “ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം” (പുറ. 25:8) എന്നു കൽപ്പിച്ചത്. അങ്ങനെ ദൈവം അവരുടെ നടുവിൽ വാസം ചെയ്തുകൊണ്ട് അത്ഭുതകരമായ രീതിയിൽ യിസ്രായേൽ ജനത്തെ നടത്തുന്ന കാഴ്ചയാണ് പിന്നീട് ചരിത്രത്തിൽ നമ്മൾ കാണുന്നത്.
      സ്വർഗ്ഗീയ മഹിമകൾവെടിഞ്ഞ് താണലോകത്തേക്ക് മനുഷ്യസാദൃശ്യത്തിൽ ഇറങ്ങിവന്ന ദൈവപുത്രനായ യേശുക്രിസ്തുവും തൻ്റെ മക്കളുടെ ഇടയിൽ വസിക്കുവാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്, യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്നവരുടെ ജീവിതത്തിൽ നടുവിലായി ഇന്ന് കർത്താവുള്ളത്. സ്തോത്രം !
      ഒരു ദൈവപൈതലിന് ജീവിതത്തിൽ ഏറ്റവും പ്രത്യാശയും ധൈര്യവും നൽകുന്നത് കർത്താവ് നടുവിലുണ്ട് എന്ന ബോധ്യവും ഉറപ്പുമാണ്. ലൂക്കൊ. 24:36 ൽ വായിക്കുന്നത്, യേശുകർത്താവ് അവരുടെ നടുവിൽ നിന്നു; (നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു).
       നമ്മുടെ ജീവിതത്തിലും സമാധാനത്തെ കെടുത്തുന്ന, സ്വസ്ഥതയെ ഇല്ലാതാക്കുന്ന, ഹൃദയത്തെ വിഷമിപ്പിക്കുന്ന, മനസ്സിനെ അലോസരപ്പെടുത്തുന്ന,… സകല വിഷയത്തിൻ്റെയും നടുവിൽ നിൽക്കുന്ന ഒരുവനുണ്ട്. അവൻ നമുക്കു സമാധാനം നൽകും.
       (യേശുകർത്താവ് നമ്മുടെ നടുവിൽ ഉള്ളതുകൊണ്ട്), കർത്താവിനെ താണ്ടിയിട്ടല്ലാതെ ആർക്കും നമ്മുടെ അടുത്തുവരുവാൻ കഴിയില്ല. അവിടുത്തെ അനുവാദമില്ലാതെ ആർക്കും നമ്മെ തൊടുവാൻ സാധിക്കില്ല.
1 ശമുവേൽ 17 അധ്യായത്തിൽ യിസ്രായേൽ ജനത്തെ വെല്ലുവിളിച്ചുകൊണ്ട് യുദ്ധത്തിനുവന്ന ഗഥ്യനായ ഗൊല്യാത്തിനെക്കുറിച്ച് നമ്മൾ വായിക്കുന്നുണ്ടല്ലോ. യിസ്രായേൽ ജനം ഒരു മലഞ്ചെരുവിലും ഫെലിസ്ത്യർ മറ്റെ മലഞ്ചെരുവിലും നിന്നു, ഇതിനു രണ്ടിനും മധ്യത്തിലുള്ള താഴ്വരയിൽ നിന്നുകൊണ്ടാണ് ഗൊല്യാത്ത് ദൈവജനത്തെ വെല്ലുവിളിച്ചത്. അങ്ങനെ ഗൊല്യാത്ത് അവരുടെ നടുവിൽ നിന്നതുകൊണ്ട് അവനെ തോൽപ്പിച്ചിട്ടല്ലാതെ യിസ്രായേലിന് ഫെലിസ്ത്യരെ തൊടുവാൻ സാധ്യമായിരുന്നില്ല.
       ഇവിടെ ഗൊല്യാത്തിലും ശക്തനായവൻ, അപ്പൊ. പൌലൊസ് പറയുന്നതുപോലെ, ധന്യനായ ഏകാധിപതിയും, രാജാധിരാജാവും, കർത്താധികർത്താവുമായ (1 തിമൊ. 6:15) യേശുക്രിസ്തു നമ്മുടെ ഇടയിൽ നിൽക്കുന്നതുകൊണ്ട് ഒരു ശത്രുവിനും അവനെ താണ്ടി നമ്മുടെ അടുത്തുവരുവാൻ കഴിയില്ല. ഒരു രോഗത്തിനും നമ്മെ കീഴ്പ്പെടുത്താൻ സാധിക്കില്ല, ഒരു ശക്തിക്കും നമ്മെ അപായപ്പെടുത്താൻ ഒക്കില്ല.
ഈ ദിവസം ദൈവാത്മാവിന് നമ്മോട് പറയാനുള്ള സന്ദേശം ഇതാണ്. കർത്താവ് നടുവിലുണ്ട്. ഏതു വിഷയമായിക്കൊള്ളട്ടെ, ഏതു തടസ്സമായിക്കൊള്ളട്ടെ, എത്ര വലിയ ശത്രുവായിക്കൊള്ളട്ടെ.. ഭയപ്പെടേണ്ട, അതിനും നമുക്കും ഇടയിലായി കർത്താവ് നിൽക്കുന്നുണ്ട്.
       യോശുവ 4:3,7 വാക്യങ്ങളിൽ വായിക്കുന്നത്, യോർദ്ദാന്റെ നടുവിൽ, നിയമപെട്ടകത്തിൻ്റെ മുമ്പിൽ വെള്ളം രണ്ടായി പിരിഞ്ഞു എന്നാണ്. കരകവിഞ്ഞൊഴുകുന്ന യോർദ്ദാനെ ചിറപോലെ നിർത്തി ദൈവജനത്തെ അക്കരെ കടത്തിയത് അവരുടെ നടുവിൽനിന്ന നിയമപെട്ടകമായിരുന്നു. ആ നിയമപെട്ടകം ക്രിസ്തുതന്നെയായിരുന്നു.
      ഇന്നും യേശു നടുവിൽനിന്നാൽ ഏതു യോർദ്ദാനും വഴിമാറും, ഏതു പ്രശ്നവും പരിഹരിക്കപ്പെടും, വിശ്വാസത്തോടെ ‘ആമേൻ’ പറയാം;

പ്രാർത്ഥനയോടെ,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/D80lBfKVcRq73BC2ztuISe

https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk

*മദ്ധ്യപ്രദേശിലെ വചനമാരിയുടെ സുവിശേഷ പ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ച / Vachanamari Subscription  അയക്കുന്നവരുടെമാത്രം അറിവിലേക്ക്;*

VACHANAMARI

A/C No. 13500100172414, Federal Bank, M.P. Nagar, Bhopal

IFSC Code: FDRL0001350

*Googlepay Number*

9424400654

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”