പുതുമാസ സന്ദേശം

June-2025

യേശുകർത്താവിൻ്റെ അടുക്കൽ അപേക്ഷയുമായി വന്ന ആരെയും അവിടുന്ന് കൈവിട്ടില്ല, ആരോടും ഇല്ല എന്നു പറഞ്ഞില്ല, ആരെയും നിരാശയോടെ പറഞ്ഞയച്ചില്ല. അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തത്; “നിങ്ങൾ എൻ്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും” (യോഹന്നാൻ 14:14).


     യോഹ. 14:13 “നിങ്ങൾ എൻ്റെ നാമത്തിൽ *അപേക്ഷിക്കുന്നതു* ഒക്കെയും പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും”
     നമ്മുടെ കർത്താവിൻ്റെ പരസ്യ ശുശ്രൂഷാനാളുകളിൽ പല പ്രശ്നങ്ങളാൽ കഷ്ടത അനുഭവിച്ചുകൊണ്ടിരുന്ന നിരവധി ആളുകൾ അവിടുത്തെ തേടിവന്നു. അവർ കർത്താവിനോട്, തങ്ങളെ സഹായിക്കണമേ, രക്ഷിക്കേണമേ, തൊടേണമേ... എന്നു പറഞ്ഞപ്പോൾ കർത്താവ് അവരോട് മനസ്സലിഞ്ഞു.
     ഒരിക്കൽ ഊമനും ചെകിടനുമായ മകനെയുംകൊണ്ട് ഒരു പിതാവ് യേശു കർത്താവിൻ്റെ അടുക്കൽവന്ന്, ഞങ്ങളെ *സഹായിക്കേണമേ* എന്ന് കർത്താവിനോട് അപേക്ഷിച്ചു. യേശു കർത്താവ് അവൻ്റെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ച് അവനെ സൌഖ്യമാക്കി (മർക്കൊ. 9:22..).
     മറ്റൊരിക്കൽ പള്ളിപ്രമാണിയായ യായിറോസ് എന്ന വ്യക്തി യേശുകർത്താവിൻ്റെ അടുക്കൽ വന്ന് രോഗിയായ തൻ്റെ മകളുടെമേൽ *കൈവെക്കേണമേ* എന്നു അപേക്ഷിച്ചു. കർത്താവ് അവൻ്റെ വീട്ടിൽചെന്ന് കുട്ടിയുടെ കൈക്കു പിടിച്ചു; ബാലേ എഴുന്നേൽക്ക എന്നു കൽപ്പിച്ചു. പന്ത്രണ്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ആ കുട്ടി കിടക്കയിൽനിന്ന് എഴുന്നേറ്റു (മർക്കൊ. 5:23..).
     പിന്നീടൊരിക്കൽ കർത്താവിൻ്റെ ശിഷ്യനായ പത്രൊസ് കാറ്റു കണ്ട് പേടിച്ചു വെള്ളത്തിൽ മുങ്ങിത്തുടങ്ങുന്ന വേളയിൽ, കർത്താവേ, എന്നെ *രക്ഷിക്കേണമേ* എന്നു നിലവിളിച്ചപ്പോൾ നാഥൻ കരംനീട്ടി അവനെ പിടിച്ചു (മത്തായി 14:30..)
     ഇനിയും നിരവധി സംഭവങ്ങൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്; അവർ കർത്താവിനെ നോക്കി, തങ്ങളെ *രക്ഷിക്കേണമേ,* *സഹായിക്കേണമേ,* *തൊടേണമേ*.. എന്നു അപേക്ഷിച്ചപ്പോൾ യേശു കർത്താവ് അവരോട് മനസ്സലിഞ്ഞു (അവരെ രക്ഷിച്ചു, സഹായിച്ചു, തൊട്ടുസൌഖ്യമാക്കി). ഇന്നും കർത്താവിനെ വിളിച്ച് അപേക്ഷിക്കുന്നവരോട് അവിടുന്ന് കരുണ കാണിക്കുന്നു.
*1)* ശതാധിപൻ യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് അവന്റെ ബാല്യക്കാരനെ സൌഖ്യമാക്കി (മത്തായി 8:6)
*2)* പട്ടണവാസികൾ യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് പട്ടണം വിട്ടുപോയി (മത്തായി 8:34)
*3)* കുഷ്ഠരോഗി യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് അവനെ സൌഖ്യമാക്കി (മർക്കൊ. 1:40)
*4)* യവനസ്ത്രീ മകൾക്കുവേണ്ടി യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് അശുദ്ധാത്മാവ് ബാധിച്ചിരുന്ന അവളുടെ മകളെ സൌഖ്യമാക്കി (മർക്കൊ. 7:26)
*5)* വിക്കനായോരു ചെകിടനുവേണ്ടി യേശുവിനോട് അപേക്ഷിച്ചു കർത്താവ് അവരുടെ അപേക്ഷ സ്വീകരിച്ച് അവനെ സൌഖ്യമാക്കി (മർക്കൊ. 7:32)
*6)* കുരുടനുവേണ്ടി യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ച് കുരുടന് കാഴ്ചനൽകി (മർക്കൊ. 8:22)
*7)* ശിമോൻ്റെ അമ്മാവിയമ്മയ്ക്കുവേണ്ടി യേശുവിനോട് അപേക്ഷിച്ചു കർത്താവ് ആ അപേക്ഷ സ്വീകരിച്ചു ജ്വരത്തെ ശാസിച്ച് അവളെ സൌഖ്യമാക്കി (ലൂക്കൊ. 4:38)
    യേശുകർത്താവിൻ്റെ അടുക്കൽ അപേക്ഷയുമായി വന്ന ആരെയും അവിടുന്ന് കൈവിട്ടില്ല, ആരോടും ഇല്ല എന്നു പറഞ്ഞില്ല, ആരെയും നിരാശയോടെ പറഞ്ഞയച്ചില്ല. അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തത്; “നിങ്ങൾ എൻ്റെ നാമത്തിൽ എന്നോട് അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും” (യോഹന്നാൻ 14:14).
     ഈ മാസത്തിൻ്റെ തുടക്കത്തിൽതന്നെ ദൈവാത്മാവ് തരുന്ന ഈ ആലോചന ഏറ്റെടുത്തുകൊൾക, അവിടുന്ന് നമ്മുടെ അപേക്ഷയും സ്വീകരിക്കും, നിശ്ചയമായും നമ്മുടെ വിഷയങ്ങൾക്കും തീരുമാനമുണ്ടാക്കും, വിശ്വസിക്കുന്നവർക്ക് ആമേൻ പറയാം.
ഒരു നല്ലമാസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (മൊ. 9424400654)
വചനമാരി ടീം. ഭോപ്പാൽ
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849 
ഈ ധ്യാന സന്ദേശം ദയവായി മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. 
വചനമാരി സുവിശേഷപ്രവർത്തനങ്ങൾക്ക് സ്തോത്രക്കാഴ്ചയും ദശാംശവും അയക്കുന്നവരുടെ ശ്രദ്ധയ്ക്ക് വചനമാരിയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ ചേർക്കുന്നു
1) Bank A/C No. 13500100172414, VACHANAMARI, Federal Bank, M P Ngarag, Bhopal (IFSC : FDRL0001350)
2) Bank A/C No. 10020041096, SHAIJU JOHN, State Bank of India, Nayapura, Bhopal (IFSC : SBIN0010526)
GooglePay (UPI) No. 9424400654
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”