അബ്രാഹാമിൻ്റെ രണ്ടു സഹയാത്രികർ

June-2025

കനാൻ ദേശത്തേക്കുള്ള യാത്രയിൽ ഈ രണ്ടു സഹയാത്രികൾ അബ്രാഹാമിൻ്റെ ഒപ്പമുണ്ടായിരുന്നു എങ്കിലും എല്യേസറിനെയിരുന്നു അബ്രാഹാം വിശ്വസ്തനായി എണ്ണിയത്. ഒരു ദൈവപൈതലിൻ്റെ ജീവിതവുമായി താരതമ്യപ്പെടുത്തി ഈ തിരുവചനഭാഗം ചിന്തിച്ചാൽ, ചില ആത്മീയ മർമ്മങ്ങൾ പരിശുദ്ധാത്മാവിന് നമ്മെ ബോധ്യപ്പെടുത്തുവാനുണ്ട്. സ്വർഗ്ഗീയ കനാൻ ദേശം ലക്ഷ്യമാക്കിയുള്ള നമ്മുടെ ഈ ജീവിതയാത്രയിൽ, ലോത്തിനെയും എല്യേസറിനെയും പോലുള്ള ചിലർ നമ്മുടെ ഒപ്പവും ഉണ്ടാകും. നീതിമാനായി അഭിനയിച്ചുകൊണ്ട് ചില വലഞ്ഞ നീതിമാന്മാരും, നമ്മിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ കട്ടയ്ക്ക് കൂടെനിൽക്കുന്ന വിശ്വസ്തന്മാരും.


     ഒരിക്കൽ യഹോവയായ ദൈവം അബ്രാഹാമിനെ വിളിച്ച് പാലും തേനും ഒഴുകുന്ന കനാൻ ദേശം അവകാശമായി തരുമെന്നു പറഞ്ഞു. ദൈവവിളികേട്ട അബ്രാഹാം തൻ്റെ ദേശംവിട്ട് കുടുംബസമേതം കനാനിലേക്ക് യാത്ര ആരംഭിച്ചു.
     അബ്രാഹാമിൻ്റെ കനാൻദേശത്തേക്കുള്ള യാത്രയിൽ പ്രധാനപ്പെട്ട രണ്ടു സഹയാത്രികർ അബ്രാഹാമിനൊപ്പമുണ്ടായിരുന്നു. *ഒന്ന്:* തൻ്റെ സഹോദരൻ്റെ മകനായ ലോത്ത്, *രണ്ട്:* തൻ്റെ വീടിന്നു മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ എല്യേസർ. ഈ രണ്ടു വ്യക്തികളുടെ സ്വഭാവവും രീതികളും തികച്ചും വ്യത്യസ്തമായിരുന്നു. നീതിമാനായ അബ്രാഹാമിൻ്റെ തണലിൽ ജീവിച്ചതുകൊണ്ടുമാത്രം നീതിമാൻ്റെ ഒരു ചെറിയ ഗുണം ലോത്തിനും കിട്ടിപ്പോയി. അതുകൊണ്ടാണ് ദൈവദൂതന്മാരെ തൻ്റെ വീട്ടിൽകൈക്കൊൾകയും അവർക്ക് വിരുന്നൊരുക്കുകയും ചെയ്തത്. അതിനപ്പുറം എടുത്തുപറയത്തക്ക ഒരു നന്മയും ലോത്തിൻ്റെ ജീവിതത്തിൽ കാണുന്നില്ല.
     അബ്രാഹാമിന് കനാൻ ദേശത്തെക്കുറിച്ച് ഒരു ദർശനവും കാഴ്ച്ചപ്പാടുമുണ്ടായിരുന്നു. എന്നാൽ ലോത്തിൻ്റെ കാഴ്ച്ചപ്പാട് അതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ദുഷ്ടന്മാരും മഹാപാപികളും ജീവിച്ചിരുന്ന സോദോം കണ്ടപ്പോൾ അതു യഹോവയുടെ തോട്ടംപോലെയാണ് ലോത്തിന് തോന്നിയത്. അബ്രാഹാമിനോട് കൂടെ യാത്രചെയ്തിരുന്നെങ്കിലും, ലോത്ത് ഒരിക്കലും അബ്രാഹാമിൻ്റെ ദൈവത്തിന് ഒരു യാഗപീഠം പണിയുകയോ ഒരു യാഗം അർപ്പിക്കുകയോ ചെയ്തില്ല. ഉല്പ. 17 അധ്യായത്തിൽ അബ്രാഹാമിൻ്റെ ഭവനത്തിൽ പരിചേഛദന ഏറ്റവരുടെ കൂട്ടത്തിലും ലോത്തിനെ കാണുന്നില്ല.
    എന്നാൽ എല്യേസർ അങ്ങനെയായിരുന്നില്ല. അവൻ ഒരിക്കലും അബ്രാഹാമിനെ ഉപേക്ഷിച്ച് പോയില്ല. അവൻ പരിചേഛദന ഏറ്റ് ദൈവനിയമിൻ്റെ ഭാഗമായിത്തീർന്നു. ശരീരത്തിൽ നിത്യനിയമത്തിൻ്റെ അടയാളം ഏറ്റ് അബ്രാഹാമിൻ്റെ കൂടെ വിശ്വസ്തനായി പാർത്തു. അതുകൊണ്ടാണ് തൻ്റെ മകനായ യിസ്ഹാക്കിന് ഭാര്യയെ കണ്ടെത്തുന്നതിനുവേണ്ടി അബ്രാഹാം വിശ്വസ്തനായ എല്യേസറിനെതന്നെ തൻ്റെ ദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കുമയക്കുന്നത്. അവിടെചെന്ന എല്യേസർ തൻ്റെ യജമാനനായ അബ്രാഹാമിനെക്കുറിച്ച് പറയുന്ന സാക്ഷ്യംമതി എല്യേസർ ആരാണ് എന്ന് മനസ്സിലാക്കുവാൻ. (ഉല്പ. 24:27..) “എൻ്റെ യജമാനനായ അബ്രാഹാമിൻ്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എൻ്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല….”
       കനാൻ ദേശത്തേക്കുള്ള യാത്രയിൽ ഈ രണ്ടു സഹയാത്രികൾ അബ്രാഹാമിൻ്റെ ഒപ്പമുണ്ടായിരുന്നു എങ്കിലും എല്യേസറിനെയിരുന്നു അബ്രാഹാം വിശ്വസ്തനായി എണ്ണിയത്.
ഒരു ദൈവപൈതലിൻ്റെ ജീവിതവുമായി താരതമ്യപ്പെടുത്തി ഈ തിരുവചനഭാഗം ചിന്തിച്ചാൽ, ചില ആത്മീയ മർമ്മങ്ങൾ പരിശുദ്ധാത്മാവിന് നമ്മെ ബോധ്യപ്പെടുത്തുവാനുണ്ട്. സ്വർഗ്ഗീയ കനാൻ ദേശം ലക്ഷ്യമാക്കിയുള്ള നമ്മുടെ ഈ ജീവിതയാത്രയിൽ, ലോത്തിനെയും എല്യേസറിനെയും പോലുള്ള ചിലർ നമ്മുടെ ഒപ്പവും ഉണ്ടാകും. നീതിമാനായി അഭിനയിച്ചുകൊണ്ട് ചില വലഞ്ഞ നീതിമാന്മാരും, നമ്മിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ കട്ടയ്ക്ക് കൂടെനിൽക്കുന്ന വിശ്വസ്തന്മാരും.
     ദൈവമക്കളുടെ ഉള്ളിലുള്ള രണ്ടു സ്വഭാവങ്ങളായി ഈ ലോത്തിനെയും എല്യേസറിനെയും കാണാം. വിശ്വാസിയാണ് എന്നു പറയുകയും വിശുദ്ധിയും വേർപാടും ആരാധനയും ഇല്ലാത്ത നാമധേയ വിശ്വാസികൾ ലോത്തിനെപ്പോലെയാണ്. നിത്യഉടമ്പടിയുടെ അടയാളമായ യേശുക്രിസ്തുവിൻ്റെ രക്തം ആത്മാവിലും ശരീരത്തിലും വഹിക്കുന്നവർ എല്യേസറിനെപ്പോലെയാണ്.
ഈ രണ്ടുകൂട്ടരിൽ ആരെ നമ്മൾ തിരഞ്ഞെടുക്കും ? ആരെ നമ്മൾ കൂടെ നിർത്തും ?
ദൈവകരങ്ങളിൽ സമർപ്പിച്ചുകൊടുത്ത് പ്രാർത്ഥിക്കാം
കർത്താവനുഗ്രഹിക്കട്ടെ,
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്ന്
ഷൈജു പാസ്റ്റർ (മൊ. 9424400654)
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ആത്മീയ സന്ദേശം മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.
https://chat.whatsapp.com/JaqhFgqRSauGZo6Mi5M1ss  വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.