ഇന്നത്തെ സന്ദേശം

July-2023

നിങ്ങൾക്ക് ഭയം തോന്നിയില്ലേ?’ എന്ന അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി; “ഞാൻ കിടന്ന തിരമാലകൾ ആടിയുലഞ്ഞപ്പോഴും, ഞാൻ പിടിച്ച പാറ ഉറപ്പോടെ നിന്നു. അതുകൊണ്ട് എനിക്ക് ഒട്ടും ഭയം തോന്നിയില്ല” ഈ വാക്കുകൾ എത്ര വാസ്തവമാണ്, ഈ ലോകത്തിലെ തിരമാലകൾ നമുക്ക് നേരെ ആഞ്ഞടിച്ചാലും, നമ്മെ മുക്കുവൻ ശ്രമിച്ചാലും നാമും ഭയപ്പെടേണ്ടതില്ല; ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ മുറുകെ പിടിച്ചാൽ മതി. സ്തോത്രം !


     “യഹോവ എൻ്റെ ശൈലവും എൻ്റെ കോട്ടയും എൻ്റെ രക്ഷകനും എൻ്റെ ദൈവവും ഞാൻ ശരണം ആക്കുന്ന എൻ്റെ പാറയും എൻ്റെ പരിചയും എൻ്റെ രക്ഷയായ കൊമ്പും എൻ്റെ ഗോപുരവും ആകുന്നു“ (സങ്കീർ. 18:2)
            ഒരിക്കൽ വളരെ ആളുകളുമായി യാത്ര പുറപ്പെട്ടിരുന്ന ഒരു യാത്ര കപ്പലിന് സമുദ്രത്തിൽ വെച്ച് അപകടം ഉണ്ടാവുകയും, യാത്രക്കാരുമായി ആ കപ്പൽ മുങ്ങുവാൻ ഇടയാകുകയും ചെയ്തു. അതിൽ ഉണ്ടായിരുന്ന നിരവധി ആളുകൾ ആ അപകടത്തിൽ മരിക്കുവാൻ ഇടയായി. ചുരുക്കം ചില ആളുകൾക്ക് മാത്രമേ അന്ന് രക്ഷപ്പെടുവാൻ കഴിഞ്ഞുള്ളൂ. ആ അപകടത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട ഒരു യുവാവുമായി ഒരു പ്രശസ്ത ടെലിവിഷൻ ചാനൽ ഒരിക്കൽ ഒരു അഭിമുഖം നടത്തി. താൻ രക്ഷപ്പെട്ട അനുഭവത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ‘ഞാൻ അർധബോധവസ്ഥയിലായിരുന്നു, മണിക്കൂറുകൾക്കു ശേഷം ഒരു പാറയിൽ എൻ്റെ കൈ തടഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. ഞാൻ അതിൽ അള്ളിപ്പിടിച്ചു കിടന്നു’.
‘തിരമാലകളിൽ കിടന്നുലയുമ്പോൾ നിങ്ങൾക്ക് ഭയം തോന്നിയില്ലേ?’ എന്ന അവതാരികയുടെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി; “ഞാൻ കിടന്ന തിരമാലകൾ ആടിയുലഞ്ഞപ്പോഴും, ഞാൻ പിടിച്ച പാറ ഉറപ്പോടെ നിന്നു. അതുകൊണ്ട് എനിക്ക് ഒട്ടും ഭയം തോന്നിയില്ല
ഈ വാക്കുകൾ എത്ര വാസ്തവമാണ്, ഈ ലോകത്തിലെ തിരമാലകൾ നമുക്ക് നേരെ ആഞ്ഞടിച്ചാലും, നമ്മെ മുക്കുവൻ ശ്രമിച്ചാലും നാമും ഭയപ്പെടേണ്ടതില്ല; ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ മുറുകെ പിടിച്ചാൽ മതി.
സ്തോത്രം !
    സങ്കീർത്തനങ്ങൾ 62 : 2 എപ്രകാരം വായിക്കുന്നു; "അവൻ തന്നെ എൻ്റെ പാറയും എൻ്റെ രക്ഷയും ആകുന്നു എൻ്റെ ഗോപുരം അവൻ തന്നെ ഞാൻ ഏറെ കുലുങ്ങുകയില്ല’
യേശുവാകുന്ന പാറയിൽ വിശ്വസിച്ചാൽ ഇന്ന് നമ്മൾ ലജ്ജിക്കേണ്ടി വരികയില്ല. (റോമർ 9:33)
ഒരു നല്ല ദിനം ആശംസിക്കുന്നു
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”