ചതഞ്ഞ ഈറ്റയാണോ അതോ ഉറപ്പുള്ള വടിയാണോ ഇന്നു നമുക്ക് ചാരുവാൻ വേണ്ടത് ?

March-2023

ചതഞ്ഞ ഈറ്റയാണോ അതോ ഉറപ്പുള്ള വടിയാണോ ഇന്നു നമുക്ക് ചാരുവാൻ വേണ്ടത് ? ഇത് തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്. ഞാങ്ങണയിൽ ചാരി നിന്നാൽ അത് ഒടിഞ്ഞുപോകും, കയ്യിൽ തറെച്ചുകൊള്ളും എന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നു. *ദൈവത്തിന്റെ വടിയായ സാക്ഷാൽ യേശുക്രിസ്തുവിൽ ചാരിയാൽ നമ്മുടെ ജീവിതം ധന്യമാകും*


        യെശ. 36:6 "ചതെഞ്ഞ ഓടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തൻ ഊന്നിയാൽ, അവന്റെ ഉള്ളങ്കയ്യിൽ തറെച്ചുകൊള്ളും; മിസ്രയീം രാജാവായ ഫറവോൻ തന്നിൽ ആശ്രയിക്കുന്ന ഏവർക്കും അങ്ങനെ തന്നേയാകുന്നു"
          2 രാജാക്ക. 18:21 വാക്യത്തിലും ഇതു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നു കാണാം. ഒരു വാക്യംതന്നെ വേദപുസ്തകത്തിൽ രണ്ട് ആവർത്തി രേഖപ്പെടുത്തിയിരിക്കുന്നതിനു കാരണം, വിഷയം അത്രമാത്രം പ്രാധാന്യം അർഹിക്കുന്നതുകൊണ്ടാണ്. മനുഷ്യരിലും ലോകത്തിലും ആശ്രയം വെക്കുന്നത്, ചതഞ്ഞ (ഞാങ്ങണ അഥവാ ഈറ്റ) ഓടക്കോലിൽ ചാരുന്നതിന് സമമാണ്. കാരണം, അതിന് ബലമില്ല എന്നു മാത്രമല്ല, അതു കയ്യിൽ തറച്ചുകയറുകയും മുറിവുകൾ ഉണ്ടാക്കുകയും ചെയ്യും. ജീവിതത്തിൽ പല വിഷയങ്ങൾ വരുമ്പോൾ മനുഷ്യർ ദൈവത്തിൽ ആശ്രയിക്കാതെ മറ്റു മാർഗ്ഗങ്ങൾ തേടിപ്പോകുകയും, മിസ്രയീമിന് സമമായ ലോകത്തിൽ ആശ്രയം വെക്കുകയും അവാസാനം അത് അവർക്ക് കണിയായി തീരുകയും ചെയ്യുന്ന നിരവധി അനുഭവങ്ങൾ നമുക്കുചുറ്റും കാണുന്നതിന്റെ കാരണം ഇതുതന്നെയാണ്.
         മിസ്രയീം എന്ന ചതെഞ്ഞ ഓടക്കോലിൽ ഊന്നാതെ, ഈ ലോകമാകുന്ന ഫറവോനിൽ ആശ്രയം വെക്കാതെ, ചാരുവാൻ വിശ്വസ്തമായ '*ദൈവത്തിന്റെ വടി*' (പുറ. 17:9) നമുക്കുവേണ്ടി ഉണ്ട്. സ്തോത്രം !
"അപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചും കൊണ്ടു നില്ക്കും എന്നു പറഞ്ഞു."

         യിസ്രായേൽ ജനത്തെ വിടുവിക്കുന്നതിനുവേണ്ടി ദൈവം മോശെയെ അയക്കുമ്പോൾ, ദൈവത്തിന്റെ വടിയും, അവന്റെ കയ്യിൽ കൊടുത്തുവിട്ടിരുന്നു (പുറപ്പാട് 4:20). ആ വടി അവർക്ക് അടയാളമായി ഇരുന്നു, ആ വടികൊണ്ടാണ് മിസ്രയീമിൽ ബാധകൾ വരുത്തിയത്. സമുദ്രത്തിൽ വഴികൾ ഉണ്ടായത്, ശത്രുക്കളിൽ നിന്ന് ജയം നേടിയത്, അങ്ങനെ 'ദൈവത്തിന്റെ വടി' അവരെ കാനാൻ ദേശത്ത് എത്തിച്ചു. തലമുറകൾക്ക് സാക്ഷ്യമായി അതു അവർ സൂക്ഷിച്ചിരിക്കുന്നു എബ്രാ. 9:4. (മോശെയുടെ വടിയും അഹരോന്റെ വടിയും രണ്ടാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്, പക്ഷേ ഈ വടിയെ '*ദൈവത്തിന്റെ വടി*' (പുറപ്പാട് 4:20,17:9) എന്ന ആത്മീയ അർത്ഥത്തിലാണ് നമ്മൾ കാണേണ്ടതുള്ളൂ)

     ചതഞ്ഞ ഈറ്റയാണോ അതോ ഉറപ്പുള്ള വടിയാണോ ഇന്നു നമുക്ക് ചാരുവാൻ വേണ്ടത് ? ഇത് തിരഞ്ഞെടുക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം നമുക്കുണ്ട്. ഞാങ്ങണയിൽ ചാരി നിന്നാൽ അത് ഒടിഞ്ഞുപോകും, കയ്യിൽ തറെച്ചുകൊള്ളും എന്ന് ദൈവവചനം മുന്നറിയിപ്പു നൽകുന്നു. *ദൈവത്തിന്റെ വടിയായ സാക്ഷാൽ യേശുക്രിസ്തുവിൽ ചാരിയാൽ നമ്മുടെ ജീവിതം ധന്യമാകും*

സീയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിന്റെ പാതയിൽ

മോക്ഷയാത്രയാണിത് ഞാൻ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും;..

ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു ബ്രദർ (വചനമാരി 9424400654)

*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവർക്കും അയച്ചുകൊടുക്കുക. നിങ്ങളുടെ പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 7898211849, 9589741414, 7000477047

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”