ഇന്നത്തെ വാഗ്ദത്തവചനം

May-2022

പുരുഷാരത്തില്‍ നിന്ന് ഒരു വ്യക്തിപോലും ഈ വാക്കുകേട്ട് യേശുവിനെ ചോദ്യം ചെയ്യുകയോ, ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പോകയോ ചെയ്തില്ല, അവര്‍ അഞ്ചപ്പവും രണ്ടുമീനും കണ്ടുകൊണ്ടായിരുന്നില്ല ആ പുല്ലിന്മേൽ ഇരുന്നത്. അതവര്‍ക്ക് തുല്ല്യമായി പങ്കിട്ടുകൊടുത്താല്‍ ഒരു മുട്ടുസൂചിയുടെ അത്രയുപോലും വീതം കിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ടായിട്ടും യാതൊരു മടിയും കൂടാതെ അവര്‍ യേശുവിന്‍റെ വാക്കുകേട്ട് അനുസരണയോടെ ഇരുന്നതിനു കാരണം, ഇരിക്കാന്‍ പറഞ്ഞവനെ അവര്‍ക്ക് അത്ര വിശ്വാസമായിരുന്നു.


മത്തായി 14:19
"പിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു"
യേശുവിൻ്റെ ഈ വാക്കുകള് കേട്ട് പുല്ലിന്മേൽ പന്തിപന്തിയായി നൂറും അമ്പതും വീതം നിരയായി പുരുഷാരം ഇരുന്നു. അവര് കണ്ടത്, യേശുവിൻ്റെ കൈകളില് ഇരുന്ന അഞ്ച് അപ്പവും രണ്ടു മീനും മാത്രമായിരുന്നു. അതുകൊണ്ട് ആ പന്തിയിലിരുന്ന
ഈ പുരുഷാരത്തിന് ന്യായമായും ഒരു സംശയം ഉണ്ടാകാമായിരുന്നു, നിരവധി പന്തികളായി പുല്ലിന്മേൽ വിശന്നിരിക്കുന്ന ആയിരമായിരം ജനങ്ങള്ക്ക് ഈ അഞ്ചപ്പവും രണ്ടുമീനും എങ്ങനെ തികയും? യേശുവിൻ്റെ വാക്കുകേട്ട് വെറുതെ ഈ പന്തിയിലിരുന്ന് സമയം കളയണമോ?
ഈ പുരുഷാരത്തില് നിന്ന് ഒരു വ്യക്തിപോലും ഈ വാക്കുകേട്ട് യേശുവിനെ ചോദ്യം ചെയ്യുകയോ, ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് പോകയോ ചെയ്തില്ല, അവര് അഞ്ചപ്പവും രണ്ടുമീനും കണ്ടുകൊണ്ടായിരുന്നില്ല ആ പുല്ലിന്മേൽ ഇരുന്നത്. അതവര്ക്ക് തുല്ല്യമായി പങ്കിട്ടുകൊടുത്താല് ഒരു മുട്ടുസൂചിയുടെ അത്രയുപോലും വീതം കിട്ടില്ല എന്ന് നല്ല ബോധ്യം ഉണ്ടായിട്ടും യാതൊരു മടിയും കൂടാതെ അവര് യേശുവിന്റെ വാക്കുകേട്ട് അനുസരണയോടെ ഇരുന്നതിനു കാരണം,
ഇരിക്കാന് പറഞ്ഞവനെ അവര്ക്ക് അത്ര വിശ്വാസമായിരുന്നു.
പ്രിയരേ, ഈ ദിവസം യേശുവിനെ നമുക്കും ഇതുപോലെ കണ്ണടച്ചു വിശ്വസിക്കാം.
ഈ അഞ്ചപ്പവും രണ്ടുമീനും കൊണ്ട് ഒന്നും നടക്കില്ല എന്ന് നമ്മുടെ ബുദ്ധിയും പരിചയസമ്പത്തും ഒരുപക്ഷേ നമ്മോടു പറഞ്ഞെന്നു വരാം;
ഒരു സാധ്യതയും ഇല്ല എന്നും, ഒരു പ്രയോജനവും ഇല്ല എന്നും, ഒരു കാര്യവും ഇനി നടക്കില്ല എന്നും,.. നമ്മുടെ ബുദ്ധി പറയുന്നതു കേള്ക്കാതെ
യേശുവിന്റെ വാക്കു വിശ്വസിച്ച് ക്ഷമയോടെ ഇന്ന് അവന്റെ പന്തിയില് ഇരിക്കുമെങ്കില്, ഈ ദിവസം തൃപ്തിയുടെയും ശേഷിപ്പിന്റെയും ഒരു ദിവസമാക്കി മാറ്റുവാന് കര്ത്താവ് ഇന്നും വിശ്വസ്തനാണ്.
ആമേന് !
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”