We can't find the page you're looking for
You can either return to the previous page, visit our home page or contact our support team.
Home Page
...ഞങ്ങളെ കല്ലെറിഞ്ഞവർ നശിച്ചുപോകട്ടെ എന്നാഗ്രഹിക്കുകയും, അവർ മുടിഞ്ഞുപോകട്ടെ എന്നു പറയുകയും ചെയ്യുന്നതിനെയാണ് നമ്മുടെ കാലിലെ പൊടി അവിടെ കുടഞ്ഞുകളഞ്ഞില്ല എന്നു പറയുന്നത്. എന്നാൽ ഞങ്ങളെ കല്ലെറിഞ്ഞവരോട് ക്ഷമിച്ച് അവർ മനം തിരിഞ്ഞ് രക്ഷിക്കപ്പെടുവാനായി അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനെയാണ് ഞങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക എന്നു പറയുന്നത്. ➤
നിരവധി ആളുകൾ സങ്കടത്തോടെ പറയുന്ന ഒരുവാക്കാണ് ഇവിടെ ദാവീദും തൻ്റെ സങ്കീർത്തനത്തിൽ പറയുന്നത് *‘വേണ്ടാതനം’* . വേണ്ടാതനം പറയുക / വേണ്ടാതനം പറഞ്ഞുണ്ടാക്കുക ഇതൊക്കെ ചിലരുടെ ഹോബിയാണ്. നേരോടെ ജീവിക്കുന്നവരെക്കാണുമ്പോൾ ചിലർക്ക് കണ്ണുകടിയാണ്. സൽപ്പേരോടെ ജീവിക്കുന്ന കുടുംബങ്ങളെക്കാണുമ്പോൾ അവർക്ക് സഹിക്കാൻ കഴിയില്ല. അവരെക്കുറിച്ച് വേണ്ടാതനം പറഞ്ഞുപരത്തി പൊടി വാരിയിയെറിയുമ്പോൾ വല്ലാത്ത ഒരു ആത്മസംതൃപ്തിയാണ് ഇക്കൂട്ടർക്കുണ്ടാകുന്നത്. എന്നാൽ ദൈവം നീതിയുള്ള ന്യായാധിപതിയായി സ്വർഗ്ഗത്തിലുണ്ട് എന്ന കാര്യം ഇക്കൂട്ടർ മറന്നുപോകുന്നു. അവർ കുഴിക്കുന്ന കുഴിയിൽ അവരെത്തന്നെ വീഴ്ത്താനും, അവർ പറഞ്ഞുണ്ടാക്കുന്ന വേണ്ടാതനം അവരുടെതലയിലേക്ക് തിരിച്ച് അവരുടെ നെറുകയിൽതന്നേ വീഴിക്കുവാനും ശക്തനായവൻ ഉയരത്തിലുള്ളതുകൊണ്ട് ദൈവമക്കൾ ഭയപ്പെടേണ്ടതില്ല ➤
ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം ➤
സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു” ➤
കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..” ➤
മന്ത്രവാദി പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം.
കോവിഡിന് ശേഷമുള്ള വടക്കെ ഇന്‍ഡ്യന്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍
കോവിഡ് 19 ലോക്ഡൗണ്‍ ഏറ്റവും പ്രതികൂലമായി ബാധിച്ച് വടക്കെ ഇന്‍ഡ്യന്‍ മിഷണറിമാര്‍