We can't find the page you're looking for
You can either return to the previous page, visit our home page or contact our support team.
Home Page
തനിക്കു ദൈവകൃപയാൽ ലഭിച്ച ആ അവസരം പക്ഷേ യൊരോബെയാം നഷ്ടപ്പെടുത്തിക്കളഞ്ഞു. അവൻ ദൈവത്തെ ഉപേക്ഷിച്ചു, വിഗ്രഹാരാധനയിലേക്കും ദുർമാർഗ്ഗങ്ങളിലേക്കും തിരിഞ്ഞു. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയതുപോലെയായി യൊരോബെയാമിൻ്റെ കാര്യം. ദൈവത്തിന് യൊരോബെയാമിനെകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല എന്നു മാത്രമല്ല അവൻ ജനത്തെ പാപത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. ഈ യൊരോബെയാമിനെപ്പോലെയാണ് ഇന്ന് ചിലർ, ദൈവം രക്ഷിച്ചതിന് നന്ദിയില്ലാത്തവരായി ദൈവനാമത്തെ ദുഷിക്കുന്നവരായി ജീവിച്ച്, കൃപയാൽ ലഭിച്ച നിത്യരക്ഷയെ നിസ്സാരമായി കാണുകയും, അതു നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഒരിക്കലും അങ്ങനെ ചെയ്തുകൂടാ ➤
മുതിർന്നവർ അവനോടു പറഞ്ഞ ദയയുടെയും സമാധാനത്തിൻ്റെയും ആലോചന രെഹബെയാരാജാവ് ഏറ്റെടുത്തിരുന്നെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു. എന്നാൽ അവൻ ഭോഷത്തമായത് തിരഞ്ഞെടുത്തു. കൂട്ടുകാർ പറഞ്ഞുകൊടുത്ത വിഡ്ഢിത്തം കേട്ടതുകൊണ്ട് ജനമെല്ലാം അവനെ വിട്ടുപോയി, പത്തു ഗോത്രങ്ങൾ തൻ്റെ പക്ഷത്തുനിന്നുപോയി. ➤
ദൈവാലയത്തെക്കുറിച്ച് ഇത്രമാത്രം എരിവുണ്ടായിരുന്ന ഒരു വ്യക്തി ആലയം ഉപേക്ഷിച്ചുപോകുവാൻ കാരണമെന്തായിരുന്നു ?* *സത്യദൈവത്തെ ആരാധിച്ചും സേവിച്ചുംപോന്ന ഒരു വ്യക്തി യഹോവയെ ഉപേക്ഷിച്ച് വിഗ്രഹാരാധിയായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ?* മനുഷ്യസ്നേഹിയും എല്ലാവർക്കും നന്മ ചെയ്ത് ജീവിച്ചിരുന്ന ഒരാൾ മനുഷ്യനെ നിർദയം കൊല്ലാൻ മടിക്കാത്ത ഒരു ക്രൂരനായി മാറിയതിൻ്റെ കാരണമെന്തായിരുന്നു ? യോവാശ് രാജാവിൻ്റെ ജീവിതത്തോടുള്ള ബന്ധത്തിൽ ആരും ചോദിച്ചുപോകുന്ന ഈ ചോദ്യങ്ങൾ, ഇന്നത്തെ ക്രിസ്തീയഗോളത്തിൽ, പ്രത്യേകിച്ചും വിശ്വാസസമൂഹത്തത്തിൽ ചിലരുടെ പ്രവർത്തികൾ കാണുമ്പോൾ ഇക്കാലവും പ്രസക്തമാണ് എന്നു തോന്നിപ്പോകുകയാണ് ➤
കാട്ടിൽ വീണുകിടന്ന ആ കത്തിൻ്റെ ഒരു കോപ്പി ലെസ്ലി കണ്ടു. അവൾ അത് എടുത്തു വായിച്ചു, ആ കത്തിലെ വാക്കുകൾ അവളുടെ ഹൃദയത്തിന് ആശ്വാസം നൽകി. തൻ്റെ കൂടെപ്പിറപ്പുകളെ അതു വായിച്ചുകേൾപ്പിച്ചു. പ്രതീക്ഷകൾ അസ്തമിച്ച് മരണത്തെ മുന്നിൽ കണ്ടിരുന്ന അവർക്ക് ആ കത്ത് ഊർജ്ജം പകർന്നു. ആ കത്തിൽ എഴുതിയിരുന്നതുപോലെ അവർ ചെയ്തു. അവസാനം 2023 ജൂൺ മാസം 9 തിയ്യതി, രക്ഷാപ്രവർത്തകർ അവരുടെ അടുത്തെത്തി, അവരെ രക്ഷിച്ചു. ➤
എന്നെ തൊട്ടതു ആർ’ എന്നു യേശു ചോദിച്ചപ്പോൾ കർത്താവിനെ തൊട്ടവരെല്ലാം പറഞ്ഞത് ‘ഞാനല്ല, ഞാനല്ല’ എന്നായിരുന്നു. (വാക്യം. ലൂക്കൊ. 8:45). എന്നാൽ ആ സ്ത്രീ മാത്രം വിറെച്ചുംകൊണ്ടു വന്ന് കർത്താവിൻ്റെ മുമ്പിൽ വീണ് അതു ഞാനാണ് കർത്താവേ എന്നു പറഞ്ഞു. അപ്പോൾ യേശു അവളെ ‘മകളെ’ എന്നു വിളിച്ചു. ➤
മന്ത്രവാദി പൊള്ളലേൽപ്പിച്ചതിനെത്തുടർന്ന് 3 മാസം പ്രായമുള്ള പെൺകുഞ്ഞിന് ദാരുണാന്ത്യം.
കോവിഡിന് ശേഷമുള്ള വടക്കെ ഇന്‍ഡ്യന്‍ സുവിശേഷപ്രവര്‍ത്തനങ്ങള്‍
കോവിഡ് 19 ലോക്ഡൗണ്‍ ഏറ്റവും പ്രതികൂലമായി ബാധിച്ച് വടക്കെ ഇന്‍ഡ്യന്‍ മിഷണറിമാര്‍